മലപ്പുറത്തെ സദാചാര ആക്രമണം: യുവാവിന്‍റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Published : Sep 01, 2018, 12:59 PM ISTUpdated : Sep 10, 2018, 03:57 AM IST
മലപ്പുറത്തെ സദാചാര ആക്രമണം: യുവാവിന്‍റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Synopsis

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത യുവാവിന്‍റെ കയ്യിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് കൽപ്പകഞ്ചേരി പൊലീസിനു കൈമാറി. മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ കുറിപ്പലുള്ളതായി ബന്ധുക്കൾ പറയുന്നു. 

മലപ്പുറം: മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത യുവാവിന്‍റെ കയ്യിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് കൽപ്പകഞ്ചേരി പൊലീസിനു കൈമാറി. മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ കുറിപ്പലുള്ളതായി ബന്ധുക്കൾ പറയുന്നു.

രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.  മർദ്ദിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് ഇന്നലെ വൈകുന്നേരവും  കൽപ്പകഞ്ചേരി പൊലീസിനെ സമീപിച്ചെന്ന് പിതാവ് മസ്തഫ പറഞ്ഞു. അതേസമയം പൊലീസ് കേസെടുക്കാൻ തയ്യാറായില്ല എന്നും ബന്ധുക്കള്‍ ആരോപിച്ചു. 

വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പണിക്കര്‍ പടി സ്വദേശിയാണ് സാജിത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇയാളുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. 

അതേസമയം, പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പുണ്ടാക്കിയത് നാട്ടിലെ ടിപ്പർ ഉടമസ്ഥൻ ഇംത്യാസ് എന്നും പറയുന്നു. ഇംത്യാസ് ഇടപെട്ടതോടെ പൊലീസ് കേസെടുത്തില്ല. മുഹമ്മദ് സാജിദിന്‍റെ കുടുംബവും ആൾകൂട്ടവും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇടപെട്ടത് എന്നും ഇംത്യാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍