വേണ്ടാത്ത കുഞ്ഞിനെ കൊലപ്പെടുത്തി, അമ്മയുടെ വെളിപ്പെടുത്തലില്‍ നടുങ്ങി പൊലീസ്

By Web DeskFirst Published Apr 23, 2018, 10:38 PM IST
Highlights
  • വേണ്ടാത്ത കുഞ്ഞിനെ കൊലപ്പെടുത്തി, അമ്മയുടെ വെളിപ്പെടുത്തലില്‍ നടുങ്ങി പൊലീസ്

കൊല്ലം: പുത്തൂരില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്. സംഭവത്തില്‍ പൂത്തൂര്‍ സ്വദേശി അമ്പിളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രഹിക്കാത്ത കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തലില്‍ ഞെട്ടലിലാണ് പൊലീസ്. നവജാതശിശുവിന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് പ്രതി അമ്മ തന്നെയെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുഞ്ഞുണ്ട്. മറ്റൊരു കുട്ടി ഉടനെ വേണ്ട എന്നായിരുന്നു തീരുമാനമെങ്കിലും ഏതാനും നാള്‍ മുമ്പ് അമ്പിളി ഗര്‍ഭിണിയായി. തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇല്ലാതാക്കാന്‍ അമ്പിളി തീരുമാനിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വച്ച് അമ്പിളി പ്രസവിച്ചു. 

അമ്മ ഉഷയുടെ സഹായത്തോടെ കു‍ഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് മഹേഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ മഹേഷ് രക്തം കണ്ട് വിവരം ആരാഞ്ഞപ്പോള്‍ ഗര്‍ഭം അലസിയെന്നും ജീവനില്ലാതെ പുറത്തുവന്ന കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കളെഞ്ഞെന്നുമുള്ള മറുപടിയാണ് നല്‍കിയതെന്നും പൊലീസ് പറയുന്നു. പ്രദേശത്തെ ആശുപത്രികല്‍ കേന്ദ്രീരീകരിച്ചും ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്

click me!