തെരഞ്ഞെടുപ്പ് തീയതിയായിട്ടും സമാജ്‌വാദി പാര്‍ട്ടിയിലെ സമവായ നീക്കം പാതിവഴിയില്‍

Published : Jan 04, 2017, 05:38 AM ISTUpdated : Oct 04, 2018, 11:23 PM IST
തെരഞ്ഞെടുപ്പ് തീയതിയായിട്ടും സമാജ്‌വാദി പാര്‍ട്ടിയിലെ സമവായ നീക്കം പാതിവഴിയില്‍

Synopsis


ലക്നൗ: സമാജ്‌വാദി പാർട്ടിയിലെ സമവായ നീക്കം പാതിവഴിയിലെന്ന് സൂചന.അഖിലേഷിന് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള അധികാരം നൽകണമെന്ന ആവശ്യത്തിന് മുലായം വഴങ്ങിയില്ല.പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഇരുവിഭാഗത്തിന്റേയും അവകാശവാദങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രാം ഗോപാൽ യാദവിന്റെ ഈ പ്രസ്താവനക്ക് തൊട്ടു പുറകെയാണ് സമാജ് വാദി പാർട്ടിയിൽ അസംഖാന്റെ സമവായ നീക്കങ്ങൾ തുടങ്ങിയത്.നാടകീയമായ സമവായ നീക്കങ്ങൾ പൂർണ്ണ വിജയത്തിലെത്തിയില്ലെന്നാണ് ഇരുവിഭാഗങ്ങളുടേയും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.ഇന്ന് രാവിലെയും മുലായവും അസംഖാനും കൂടിക്കാഴ്ചച് നടത്തിയിരുന്നു. മുലായത്തിന് പാർട്ടി ദേശീയ അധ്യക്ഷസ്ഥാനം തിരിച്ച് നൽകാനും, ശിവ്പാൽ യാദവിന് ദേശീയ ചുമതല നൽകാനും അഖിലേഷ് യാദവ് തയ്യാറാണ് എന്നാൽ അഖിലേഷിന് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള അധികാരം വേണമെന്ന ആവശ്യത്തിൽ മുലായം ഉടക്കി നിൽക്കുകയാണ്.

ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്ന നിലപാടാണ് അഖിലേഷ് ക്യാമ്പിനുമുള്ളത്.സമവായത്തിനുള്ള സമയം അതിക്രമിച്ചെന്നാണ് ഒരു വിഭാഗം മുതിർന്ന സമാജ് വാദി പാർട്ടി നേതാക്കളുടെ അഭിപ്രായം.ഇനി ചിഹ്നത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്താൽ രണ്ട് പാർട്ടിയായി മത്സരിക്കുകയാണ് നല്ലതെന്നും ഇവർ അഭിപ്രായപ്പെടുന്നു.അതേസമയം ചിഹ്നത്തിന് അവകാശമുന്നയിച്ച് ഇരു വിഭാഗവും നൽകിയ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് വരികയാണ്..ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് കമ്മീഷൻ തീരുമാനമെടുക്കുത്തേക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി