കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സ്‌ത്രീയുടെ പരാതി

By Web DeskFirst Published Jun 5, 2016, 12:02 AM IST
Highlights

തൊടുപുഴ: മറയൂരില്‍ കൊലക്കേസിലും കൊലപാതക ശ്രമകേസിലും പ്രതിയായ ജാമ്യത്തിലിറങ്ങിയയാള്‍ വീണ്ടും അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. രണ്ടു വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി ബസിലിട്ട് മദ്ധ്യവയസ്‌കനെ വെട്ടിക്കൊന്ന കേസിലെ പ്രതി വടിവേലുവിനെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

വടിവേലുവെന്നറിയപ്പെടുന്ന രാജേഷിനെതിരെ അയല്‍വാസിയായ കറുപ്പസ്വാമിയുടെ ഭാര്യ സെല്‍വിയാണ് മറയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാവിലെ വാക്കത്തിയുമായെത്തിയ വടിവേലു കൊല്ലുമെന്നാക്രോശിച്ചു കൊണ്ടു പാഞ്ഞടുത്തതായും, പ്രാണഭയത്താല്‍ ഓടി രക്ഷപെട്ടാണ് പരാതി നല്‍കാനെത്തിയതെന്നും സെല്‍വി പറഞ്ഞു. 
2014ല്‍ സഹയാത്രകിനായിരുന്ന മാട്ടുപ്പെട്ടി സ്വദേശി സുബ്രഹ്മണ്യനെ ബസിനുളളിലിട്ട് വാക്കത്തിക്കു വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വടിവേലു കഴിഞ്ഞമാസം കര്‍ഷകനായ ശിവദാസനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലും ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് അയല്‍ക്കാരിയെയും കൊല്ലാന്‍ ശ്രമിച്ചത്.
 
സെല്‍വിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു, ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യക്കായി വിഷം കഴിച്ചുവെന്നു പറഞ്ഞ വടിവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ സുബ്രഹ്മണ്യന്‍ കൊലക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തിയപ്പോഴും ഇയാള്‍ വിഷം കഴിച്ചതായി അവകാശപ്പെട്ടിരുന്നു.

click me!