
കൊല്ലം: എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍.ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്പതിനാലുകാരിയെ തമിഴ്നാട്ടിലേക്ക്കൊണ്ട് പോയി പ്രതി പീഡിപ്പിച്ചത്.പിടിയിലായ നഹാസ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു.തിരുവനന്തപുരം പാറശാല സ്വദേശിയായ ഇയാള്‍ പലപ്പോഴായി കൊല്ലത്തെത്തി പെണ്‍കുട്ടിയെ കണ്ടു.പെണ്‍കുട്ടി സ്കൂളില്‍ പോകുന്ന സമയത്തായിരുന്നു ഇത്.
ഇക്കഴിഞ്ഞ മേയ് 27ന് കൊല്ലത്ത് നിന്നും വിവാഹവാഗ്ദാനം നല്‍കി നഹാസ് പെണ്‍കുട്ടിയേയും കൊണ്ട് തക്കല നാഗഗര്‍കോവില്‍ എന്നീ സ്ഥലങ്ങളിലേക്ക് പോയി.പോകുന്ന വഴിയില്‍ ഉള്‍ഗ്രാമങ്ങളില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ കൈവശപ്പെടുത്തി. കോളനികളിലും ചേരികളിലുമെത്തി മുറിയെടുത്തു.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
നഹാസിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ബെന്‍സാത്തിനെ പിടികൂടിയാണ് പൊലീസ് വലയൊരുക്കിയത്.നാഗര്‍കോവിലിലെ നഹാസിന്റെ ഒളിത്താവളം ബെന്‍സാത്തില്‍ നിന്നും മനസിലാക്കി. ചെന്നൈയിലേക്ക് കടക്കും വഴിയാണ് മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നഹാസിനെ പിടികൂടിയത്. വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ ക്കിടന്ന വജ്രമാലയും നഹാസ് കൈക്കലാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam