മകളുടെ കാമുകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെന്ന് പൊലീസ്

Published : Aug 01, 2016, 06:37 PM ISTUpdated : Oct 05, 2018, 03:07 AM IST
മകളുടെ കാമുകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെന്ന് പൊലീസ്

Synopsis

കൊല്ലം: മകളുടെ കാമുകനെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ ശക്തമായ നടപടി എടുത്തതിനാലാണ് പ്രതിയെ റിമാൻഡ് ചെയ്യാനായതെന്ന് പൊലീസ്. സംഭവത്തിൽ കേസെടുക്കേണ്ടന്നായിരുന്നു അക്രമത്തിനിരയായ യുവാവിന്റെ നിലപാട്. കേസ് ഒത്തുതീർക്കാനും ശ്രമം നടന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടാരക്കരയിൽ മകളുടെ കാമുകനെ അമ്മയും സഹോദരനും ചേർന്ന് അഭായപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പോകുകയായിരുന്ന പോൾമാത്യുവിനെ കാറിടിപ്പിച്ച് വീഴ്ത്തി മർദ്ദിക്കുകയായിരുന്നു.

പുനലൂർ വാളക്കോട് സ്വദേശികളായ സൂസനും മകൻ അഭയിയുമായിരുന്നു പ്രതികൾ. സൂസന്‍റെ മകളും സഹപാഠിയുമായ പെൺകുട്ടിയുമായി പോൾമാത്യു പ്രണയത്തിലായിരുന്നു. ഇതാണ് അക്രമണത്തിന് കാരണം. നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചത്.

അന്നു മുതലെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. അഭയ് തനിക്ക് പരാതിയില്ലെന്നും കേസെടുക്കരുതെന്നും അഭിയും ആവശ്യപ്പെട്ടിരുന്നു. തങ്ങൾ സ്വീകരിച്ച ശക്തമായ നടപടിയെ തുടർന്നാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കാനായെതെന്നാണ് പൊലീസ് പറയുന്നത്.

സാഹചര്യതെളിവുകൾ മാത്രം മതി എന്നതിനാലാണ് വധശ്രമത്തിന് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തായിരുന്നു കേസെടുത്തത്. കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് കോടതി സൂസന് ജാമ്യം അനുവദിച്ചു. അഭയ് റിമാൻഡിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഈ കാര്യത്തിൽ അൽപ്പം അന്ധവിശ്വാസമുണ്ട്, കൈകളിലെ ആ പാടുകളുടെ കാരണം വെളിപ്പെടുത്തി ട്രംപ്; 'അമിത ആസ്പിരിൻ ഉപയോഗം'