
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യാചകനായ വൃദ്ധന്‍ തലക്കടിയേറ്റ് മരിച്ചു. പൊലീസ് സ്റ്റേഷന് അടുത്തുള്ള കടത്തിണ്ണയിലാണ് മൃതദേഹം കിടന്നത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി സ്വദേശി 65കാരനായ ഗോപിയാണ് മരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച സിമന്‍റ് കട്ട മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നു.
രാവിലെ 6 മണിയോടെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ചങ്ങനാശ്ശേരി DYSP ആര്‍. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ദ്ധരും എത്തിയിരുന്നു. ഗോപിക്കൊപ്പം ഭിക്ഷാടനം നടത്തിയിരുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തിലേക്കെത്തുകയുമായിരുന്നെന്നാണ് പൊലീസിന്‍റെ സംശയം. ചങ്ങനാശ്ശേരി സ്വദേശിയായ ഗോപി വര്‍ഷങ്ങളായി വീട്ടില്‍നിന്ന് അകന്നുകഴിയുകയാണ്. കടത്തിണ്ണകളിലായിരുന്നു രാത്രി താമസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam