ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

Published : Oct 13, 2016, 12:32 PM ISTUpdated : Oct 05, 2018, 02:24 AM IST
ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

Synopsis

ദില്ലി: ഏകീകൃത സിവിൽ നിയമം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ഏകീകൃത സിവിൽ നിയമത്തെകുറിച്ച് പൊതുജന അഭിപ്രായം തേടി നിയമകമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചു. ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നിയമ കമ്മീഷൻ അധ്യക്ഷൻ ബി എസ് ചൗഹാൻ പ്രതികരിച്ചു.

ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമയി പൊതുജന അഭിപ്രായം തേടി നിയമകമ്മീഷൻ ചോദ്യാവലി പുറത്തിറക്കിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നിയമകമ്മീഷന്റെ 16 ചോദ്യങ്ങൾ പ്രത്യേക സമുദായത്തെ ലക്ഷ്യവച്ചുള്ളതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും ആണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വിമർശിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ‍ നടത്തുന്നത്. അമേരിക്കയിൽപോലും വിവിധ സംസ്ഥാനങ്ങളിൽ വെവ്വേറെ വ്യക്തിനിയമങ്ങളാണ് പിന്തുടരുന്നതെന്നും ഏകീകൃത സിവിൽ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം സംഘടനാ നേതാക്കൾ പറഞ്ഞു.

മുത്തലാഖിന്റെ പേരിൽ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നവർ ഹിന്ദു സമുദായത്തിലാണ് വിവാഹമോചനം കൂടുതലെന്ന കണക്കുകൾ വിസ്മരിക്കുകയാണെന്നും മുസ്ലിം സംഘടനാ നേതാക്കൾ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങൾപോലും നിയമങ്ങൾ മാറ്റിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയുടെ പ്രതികരണം.

ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കില്ലെന്നും നിയമകമ്മീഷൻ ചെയർമാൻ ബി എസ് ചൗഹാൻ പറഞ്ഞു. ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമെന്നും ചൗഹാൻ വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു
ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ