മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

Published : Aug 13, 2018, 12:18 AM ISTUpdated : Sep 10, 2018, 04:38 AM IST
മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

Synopsis

ബീഹാറിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. വയറിളക്കം ബാധിച്ചാണ് അന്തേവാസികള്‍ മരിച്ചതെന്ന മാനസികാരോഗ്യ കേന്ദ്രം നടത്തിപ്പുകാരുടെ വിശദീകരണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പട്ന: ബീഹാറിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. വയറിളക്കം ബാധിച്ചാണ് അന്തേവാസികള്‍ മരിച്ചതെന്ന മാനസികാരോഗ്യ കേന്ദ്രം നടത്തിപ്പുകാരുടെ വിശദീകരണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസം മുന്‍പാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ 40കാരിയും 16കാരിയും മരിച്ചത്. വയറിളക്കം ബാധിച്ച് പട്ന മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചതെന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇതോടെയാണ് ഇരുവരുടെയും മരണത്തിലെ ദുരൂഹത വെളിപ്പെടുന്നത്. അജ്ഞാതന്‍റെ ഫോണ്‍ സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സ്വാഭാവിക മരണമെന്ന് പൊലീസ് എഴുതിത്തള്ളിയ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്.

അതേസമയം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ത്രീകളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് കരുതുന്ന ഒരു ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് അന്തേവാസികളുടെ മരണവുമായി എതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്