
അഹമ്മദാബാദ്: ഗുജറാത്തിൽ 97 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഗുജറാത്തിൽ മന്ത്രിയായിരുന്ന മായ കോട്നാനിയെ വെറുതെ വിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് വെറുതെ വിടുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഹർഷാ ദേവനി, എ എസ് സപീയ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മായാ കോട്‌നി സംഭവത്തിൽ നേരിട്ട് ഇടപെട്ടതിന് തെളിവില്ല. വിശ്വസനീയമായ സാക്ഷി മൊഴികൾ അല്ല ഹാജരാക്കിയതെന്നും കോടതി പറഞ്ഞു. കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. അതേസമയം ബാബു ബജ്രംഗിയുടെ ശിക്ഷ കോടതി ശരിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam