
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. സംഘം തീർത്ഥാടകരിൽ നിന്ന് തെളിവെടുപ്പു നടത്താനായി നിലയ്ക്കലേക്ക് തിരിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് എത്തിയത്. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ പരാതിയെ തുടർന്നാണ് സംഘം എത്തിയത്.
നേരത്തെ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്ന സമയത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും നെയ്യഭിഷേകമടക്കമുള്ളവ ചെയ്യാന്‍ ഭക്തര്‍ക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ വിമര്‍ശനം.
അതേസമയം ഹൈക്കോടതിയുടെ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. ഒപ്പം തന്നെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ താല്‍ക്കാലികമായി ഒരുക്കാനും ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണസംഘം പരിശോധനയ്ക്കെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam