നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനത്തിലും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

Published : Apr 30, 2026, 09:03 AM ISTUpdated : Apr 30, 2026, 04:53 PM IST
nedumkandam murder

Synopsis

വോട്ടെണ്ണലിന് ശേഷം സജിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടത്തും.

ഇടുക്കി: നെടുങ്കണ്ടം ഇര‌‌ട്ടക്കൊലപാതകത്തിൽ കൂ‌ടുതൽ വിവരങ്ങൾ പുറത്ത്. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനത്തിലും അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച് അവസാനമായി കണ്ടവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേ സമയം ചോദ്യം ചെയ്യലിൽ പോലീസിനെ വട്ടം കറക്കാനാണ് സജിയുടെ ശ്രമം. വോട്ടെണ്ണലിന് ശേഷം സജിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടത്തും.

പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് സജി ക്രൂരമായ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. നാലാം തീയതി രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നൽകി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.

തുടർന്ന് ഷൂസ് ഇട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈക്ക് പിടിച്ച് കറക്കി ഭീതിയിലേക്ക് എറിഞ്ഞു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. അതിന്പ്ര ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടിൽ താമസിച്ചു.

തനിച്ചാണ് കുറ്റകൃത്യം ചെയ്തത്. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ. തെളിവെുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ റെജിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി വോട്ടെണ്ണലിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

9 കോടിയുടെ റോള്‍സ് റോയ്‌സുമായെത്തി ടോള്‍ നല്‍കാതെ മുങ്ങി; 'ദരിദ്രനായ കോടീശ്വര'നെതിരേ കാര്‍ കമ്പനിക്ക് പരാതി നല്‍കി അധികൃതര്‍
പഞ്ചാബ് മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി, പ്രഖ്യാപനവുമായി സിഖ് പുരോഹിതർ; ഭ​ഗവന്ത് മാൻ സിഖ് വിരോധിയെന്ന് അകാൽ തഖ്ത്