കുവൈത്തില്‍ തൊഴില്‍ വിസ ട്രാന്‍സ്ഫറിന് പുതിയ നിരക്ക്

Published : May 22, 2016, 02:03 AM ISTUpdated : Oct 05, 2018, 03:42 AM IST
കുവൈത്തില്‍ തൊഴില്‍ വിസ ട്രാന്‍സ്ഫറിന് പുതിയ നിരക്ക്

Synopsis

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍  വിസകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നു. തുടക്കത്തില്‍ സ്വകാര്യ-എണ്ണ മേഖലയില്‍  ജോലി ചെയ്യുന്നവര്‍ക്കാണ് മാറ്റം ബാധകമെന്ന് തൊഴില്‍-  സാമൂഹ്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ-എണ്ണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ മാറുന്നതിനുള്ള ഫീസില്‍ വര്‍ധനവ് വരുത്തിയാണ് തൊഴില്‍-സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഉത്തരവ് ഇറക്കി.

തൊഴില്‍ വകുപ്പ് കഴിഞ്ഞ വര്‍ഷം ഇറക്കിയ 842ാം നമ്പര്‍ ഉത്തരവില്‍ നിരക്ക് വര്‍ധനവ് അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പുതിയ നിരക്ക് പ്രബല്യത്തില്‍ വന്നത്. നിരക്ക് വര്‍ധനവിന് ഒപ്പം, വിദേശികള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനവും ഉത്തരവില്‍ ഉണ്ടെന്ന് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യമേഖലയിലെ തൊഴില്‍ വീസയിലുള്ള ഒരു തൊഴിലാളിക്ക് 300 ദിനാര്‍ ഫീസ് അടച്ചാല്‍ ഒരുവര്‍ഷം തികയും മുന്‍പ് ഇഖാമ മാറ്റം സാധ്യമാകും എന്നതാണത്. ഒപ്പം, സര്‍ക്കാര്‍ പദ്ധതിയിലേക്ക് പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് 300 ദിനാര്‍ നല്‍കിയാല്‍ ഒരുവര്‍ഷം തികയും മുന്‍പ് സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റം അനുവദിക്കും.

കാലാവധി ഉള്ളതോ കഴിഞ്ഞതോ ആയ ഒരു തൊഴിലാളിക്ക് മറ്റെരു സ്‌പോണ്‍സറുടെ കീഴിലുള്ള സ്ഥപനങ്ങളിലേക്ക് മാറുന്നതിന് 350-ദിനാര്‍ ഫീസ് നല്‍കണം. ഇത്തരം വിസ മാറ്റം മറ്റെരു സര്‍ക്കാര്‍ കരാറിലേക്കാണങ്കില്‍ 300 ആകും ഫീസ്.സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളിക്ക് അതേ സ്‌പോണ്‍സറുടെ തന്നെ മറ്റെരു സര്‍ക്കാര്‍ കരാറിലേക്ക് മാറുന്നതിന് 200 ദിനാറും നല്‍കേണ്ടി വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം