
ദില്ലി: നോയിഡയില്‍ ഇരുപത്തഞ്ച്കാരിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ വഴിത്തിരിവ്. തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. കുറ്റാരോപിതരോടുള്ള മുന്‍വൈരാഗ്യം മൂലം കള്ളക്കേസ് കൊടുത്തതാണെന്ന് യുവതി പോലീസിനയച്ച കത്തില്‍ വ്യക്തമാക്കി.
നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്‌തെന്ന ഞെട്ടിക്കുന്ന വര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. നോയിഡ മുതല്‍ അക്ഷര്‍ധാം വരെ കാറില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടന്നായിരുന്നു പരാതി. പീഡനത്തിനിരയായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്ന് യുവതി മൊഴി നല്‍കി. പക്ഷെ പോലീസ് നിര്‍ദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്കായി ആശുപത്രിലെത്തിയ യുവതി ആരോടും പറയാതെ അവിടെ നിന്നും മടങ്ങി. വൈദ്യ പരിശോധന നടത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുവതി സമ്മതിച്ചില്ല. കേസന്വേഷിക്കുന്ന നോയിഡ റൂറല്‍ എസ്‌പി നേരിട്ട് വന്ന് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി തന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കാന്‍ നല്‍കിയുമില്ല. അന്വേഷണവുമായി ഒരുഘട്ടത്തിലും പെണ്‍കുട്ടി സഹകരിച്ചില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പോലീസ് സൂപ്രണ്ടിന് യുവതി കത്ത് നല്‍കിയത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും പ്രതികളോട് നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു.കത്ത് കിട്ടിയെങ്കിലും യുവതി കേസില്‍ നിന്ന് പിന്‍മാറാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam