നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിക്കാനായില്ല

Web Desk |  
Published : May 22, 2018, 03:32 PM ISTUpdated : Jun 29, 2018, 04:24 PM IST
നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിക്കാനായില്ല

Synopsis

നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചില്ല വൈദ്യുത ശ്മശാനത്തിൽ ഫാൻ തകരാറാണെന്ന് അധികൃതർ 

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച അശോകന്‍റെ സംസ്കാരം വൈകുന്നു. മാവൂര്‍ വൈദ്യുത ശ്മശാനത്തിൽ മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യം എത്തിയത്. എന്നാല്‍ ഫാൻ തകരാറിലാണെന്ന് അധികൃതർ വിശദമാക്കി. തുടര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള രണ്ട ശ്മശാനങ്ങളില്‍ എത്തിയെങ്കിലും ജീവനക്കാര്‍ നിസഹരിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാല്‍ രോഗം ഉണ്ടാകുമോയെന്ന ഭീതി നിമിത്തമാണ് ജീവനക്കാര്‍ വിസമ്മതിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. ഐവര്‍ മഠം ശ്മശാനത്തിലെ ജീവനക്കാരുമായി സഹകരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
നെടുമങ്ങാട്​ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു