ബീഹാറില്‍ നിര്‍ഭയ മോഡല്‍ ബലാല്‍സംഗം; 17 കാരിയെ  ക്രൂരമായി ബലാല്‍സംഗം ചെയ്ത് റോഡില്‍ തള്ളി

By Web DeskFirst Published Jun 23, 2016, 4:50 PM IST
Highlights

പറ്റ്‌ന: ബീഹാറിലും നിര്‍ഭയ മോഡല്‍ കൂട്ട ബലാല്‍സംഗം.ബീഹാറിലെ മോത്തിഹാരിയിലാണ് ഒരു സംഘം യുവാക്കള്‍ 17 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചത്.പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബീഹാറിലെ മോത്തിഹാരിയില്‍ 17 കാരിയെ ക്രൂരമായി ഒരു സംഘം യുവാക്കള്‍ ബലാല്‍സംഗം ചെയ്തത്.ബലാല്‍സംഗത്തിന് ശേഷം പെണ്കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം  റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിസ്റ്റളും തടികഷണങ്ങളും തള്ളിക്കയറ്റിയ നിലയിലാണ് റോഡില്‍ ഉപേക്ഷിച്ചത്.പെണ്‍കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.തന്നെ ബലാല്‍ംഗം ചെയ്തവരെ പറ്റി ചില വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയതായാണ് സൂചന. 

വീടിന് സമീപമുള്ള സമീമുല്ല എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. ഇയാളും സംഘാങ്ങളും ഒളിവിലാണ്.മുന്‍പും ഇയാള്‍ 17കാരിയെ പീഡിപ്പിച്ചിരുന്നു.ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് പിന്നീട് ഈ ക്‌ളിപ്പുകള്‍ കാട്ടി ബ്‌ളാക്ക് മെയില്‍ ചെയ്യുകയും പതിവായിരുന്നു.

ഒരു ദിവസം ഇത്തരത്തില്‍ സമീപിച്ച സമീമുല്ലയെ പെണ്‍കുട്ടി ബ്‌ളേഡ് കൊണ്ടാക്രമിച്ചിരുന്നു.ഇതിനുള്ള വൈരാഗ്യമാണ് ഇത്തരത്തിലുള്ള ക്രൂര ആക്രമത്തിലേക്ക് ഇയാളെ നയിച്ചത്.അതെ സമയം പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലാല്‍സംഗം നടന്നിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം.

മോത്തിഹാരിയില്‍ തന്നെ മറ്റൊരു പത്ത് വയസ്സകാരിയും ബലാല്‍സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ കേസ്സിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

click me!