
മധുര: നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമലൻ കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നു. നിർമൽ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്.
നേരത്തെ നിർമലൻ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു. കേസിൽ ആകെ 22 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ച് പേരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.
പതിനായിരത്തോളം നിക്ഷേപകരിൽനിന്ന് 600 കോടി രൂപ നിർമൽ കൃഷ്ണ ചിട്ടിക്കന്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഇവരിൽ നാലായിരത്തോളം പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിൽ 300 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam