
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് പണം പിന്‍വലിക്കാനായി ബാങ്കിലെ ക്യൂവില്‍ നിന്നിരുന്നു. ഫീസടക്കാനുള്ള പണം പിൻവലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ബുധനാഴ്ചയായിരുന്നു കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി.
ചൊവ്വാഴ്ചയും സുരേഷ് ബാങ്കിൽ ക്യൂ നിന്നിരുന്നു. എന്നാൽ അപ്പോഴും പണം ലഭിച്ചില്ല. ചൊവ്വാഴ്ച ബാങ്കില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫീസടക്കാൻ കഴിയാത്ത മനോവിഷമത്തിൽ സുരേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ ഗ്രാമവാസികൾ ബാങ്ക് ആക്രമിച്ചു. ബാങ്കിനു നേരെ രൂക്ഷമായ കല്ലേറ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam