
ദില്ലി: ദില്ലിയിൽ പാർപ്പിട പദ്ധതിക്കായി മരങ്ങൾ മുറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. 17,000 മരങ്ങൾ മുറിച്ചുനീക്കാനുള്ള നീക്കമാണ് അടുത്ത മാസം രണ്ട് വരെ കോടതി സ്റ്റേ ചെയ്തത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കാനാണ് കൂട്ടത്തോടെ മരം മുറിക്കാൻ തീരുമാനിച്ചത്. കൊടും ചൂടും കടുത്ത മലിനീകരണവും നേരിടുന്ന ദില്ലിയിൽ മരംമുറിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏഴ് സ്ഥലങ്ങളിലായി ഇതിനകം ആയിരത്തിലധികം മരങ്ങൾ മുറിച്ചു കഴിഞ്ഞു.
മരം മുറിക്കതെരായി നൽകിയ ഹർജി ദില്ലി ഹൈക്കോടതി ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറി. ഹർജി രണ്ടിന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും ഹരിത ട്രൈബ്യൂണൽ മരം മുറിക്ക് അനുമതി നൽകിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദില്ലി സ്വദേശി ഡോ.കൗശൻ കാന്ത് മിശ്രയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam