മരിക്കുമെന്ന പ്രവചനം പിഴച്ചു; വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു

Web Desk |  
Published : Mar 15, 2018, 12:36 PM ISTUpdated : Jun 08, 2018, 05:48 PM IST
മരിക്കുമെന്ന പ്രവചനം പിഴച്ചു; വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു

Synopsis

മരിക്കുമെന്ന പ്രവചനം പിഴച്ചു വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു

തന്‍റെ മരണത്തെക്കുറിച്ചുള്ള പ്രവചനം തെറ്റിയതില്‍ പ്രകോപിതയായ  വയോധിക ജോതിഷാലയം അടിച്ചു തകര്‍ത്തു. ചൈനയിലാണ് സംഭവം. 2018ന്‍റെ പ്രഭാതം കാണുവാന്‍ 70കാരിയായ വാങ്ങ് എന്ന മുത്തശ്ശി ജീവിച്ചിരിക്കില്ലെന്നാണ്  ഒരു ജ്യോതിഷി പ്രവചിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പ്രവചനം. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി ഭയത്തോടെയായിരുന്നു  മുത്തശ്ശിയുടെ ജീവിതം. എന്നാല്‍ 2018 ആയി മൂന്നു മാസം കഴിഞ്ഞിട്ടും മരിക്കാത്തതോടെ രോഷാകുലയായ മുത്തശ്ശി ജ്യോതിഷിയുടെ സ്ഥാപനം അടിച്ചു തകര്‍ക്കുകയായിരുന്നു.

2018ല്‍ താന്‍ ജീവനോടെ ഉണ്ടാവില്ലെന്നു ജോതിഷന്‍ പറഞ്ഞത് മുതല്‍ വളരെയധികം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നതെന്നും അതിനാലാണ് സ്ഥാപനം അടിച്ചുതകര്‍ത്തതെന്നുമാണ് മുത്തശ്ശി പറയുന്നത്. എന്തായാലും അനുഭവിച്ച മാനസിക സമര്‍ദ്ദനത്തിന് മുത്തശ്ശിയോട് മാപ്പ് പറയണമെന്ന് ജ്യോതിഷിയോട് പൊലീസ് ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം
വികെ പ്രശാന്തിൻ്റെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാൻ ആർ ശ്രീലേഖയ്ക്ക് അധികാരമുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെ; തീരുമാനമെടുക്കേണ്ടത് കോർപറേഷൻ കൗൺസിൽ