മസ്‌കറ്റ് സാമൂഹ്യ സുസ്ഥിര നഗരം

Published : Sep 20, 2016, 08:47 PM ISTUpdated : Oct 05, 2018, 01:14 AM IST
മസ്‌കറ്റ് സാമൂഹ്യ സുസ്ഥിര നഗരം

Synopsis

മസ്‌കറ്റ്: സാമൂഹ്യ സുസ്ഥിരാതാവസ്ഥയോടെയുള്ള ജീവിത സാഹചര്യം ലഭ്യമായ ആഗോള നഗരങ്ങളില്‍ മസ്‌കറ്റിനു ഒമ്പതാം സ്ഥാനം. 100 രാജ്യങ്ങളിലെ നഗരങ്ങളാണ് പട്ടികയിലുണ്ടായുള്ളത്.അര്‍കാടീസ്  തയ്യാറാക്കിയ sustained cities index  report  2016 പ്രകാരമാണ്  മസ്‌കറ്റിനു ഈ പദവി ലഭിച്ചത്  

ലോക  അടിസ്ഥാനത്തില്‍  മികച്ച 10 റാങ്കുകള്‍ക്കുള്ളില്‍  വരുന്ന മിഡില്‍  ഈസ്റ്റിലെ  ഏക നഗരവും കൂടിയാണ് മസ്‌കറ്റ്. വരുമാനമുള്ളവരും ഇല്ലാത്തവരും തമ്മിലെ വ്യത്യാസമില്ലായ്മ, ജനസംഖ്യപരമായ പ്രത്യേക  മികച്ച തൊഴില്‍ നിലവാരം,  കുറ്റ കൃത്യങ്ങളുടെ കുറവ് തുടങ്ങിയവയാണ് മസ്‌കറ്റിനെ സുസ്ഥിര നഗരമായി ഉയര്‍ത്തുന്നത് . ജനങ്ങള്‍  ഭൂമിക , തൊഴില്‍ നിലവാരം   എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് .

ജനങ്ങളുടെ ജീവിത നിലവാരം, ഹരിതവത്കരണ പ്രവര്‍ത്തനങ്ങള്‍,  മാലിന്യം പുറം തള്ളല്‍,  ഊര്‍ജ മലിനീകരണം, വാണിജ്യ പരിസ്ഥിതി , സാമ്പത്തിക സുസ്ഥിരത  എന്നിവയും സുസ്ഥിര നഗരം എന്ന പദവിക്ക് പരിഗണിക്കപ്പെട്ടു .നഗരം വൃത്തിയോടെയും സൗന്ദര്യത്തോടെയും പരിപാലിക്കുന്നതില്‍ മസ്‌കറ്റ മുന്‍സിപ്പാലിറ്റി ഏറെ ശ്രദ്ധ പതിപ്പിക്കുന്നുണ്ട.മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിലും ഹരിതാഭമാക്കുന്നതിലും വന്‍ തുകയാണ് മുന്‍സിപ്പാലിറ്റി ചിലവിടുന്നത്  .

ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും  തണല്‍ മരങ്ങള്‍ എത്തിച്ചാണ് മസ്‌കറ്റിന്റെ ഹരിത സൗന്ദര്യം അധികൃതര്‍ കാത്ത് സൂക്ഷിക്കുന്നത്. 191 രാജ്യങ്ങളില്‍ താമസിക്കുന്ന 174 രാജ്യങ്ങളില്‍ നിന്നുമുള്ള 14272 പൗരന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത് .ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും സര്‍വേയുടെ ഭാഗമായി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും