
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി 1460 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ബജറ്റില്‍ 150 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഓണം ഫെയറിനായി 4.2 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സപ്ലൈക്കോയ്ക്ക് 81.42 കോടി രൂപ നല്‍കും. മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകലില്‍ മിനി ഓണം ഫെയര്‍ തുറക്കും.
വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും വിതരണം ചെയ്യും.
എപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന എട്ടു കിലോ അരിക്കു പുറമേ രണ്ടു കിലോ അരി കൂടി നല്‍കും. 6025 മെട്രിക് ടണ്‍ അരി ഇതിനായി അധികമായി ആവശ്യമുണ്ട്. അവശ്യസാധന വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുമായി താലൂക്ക്-ജില്ലാ-സംസ്ഥാനതല സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam