
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടെന്ന് വാട്സ് ആപ് സന്ദേശം ലഭിച്ചു. യഹ്‍യ എന്ന ബെസ്റ്റിന്‍ കൊല്ലപ്പെട്ടെന്നാണ് കാസര്‍കോട്ടെ ബന്ധുക്കള്‍ക്ക് സന്ദേശം കിട്ടിയത്. മുഹമ്മദ് അഷ്ഹാഖ് മജീദ് എന്നയാളാണ് സന്ദേശമയച്ചത്.
പാലക്കാട് സ്വദേശിയായ യഹ്‍യ അമേരിക്കയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടെന്ന സന്ദേശമാണ് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇതേ സംഘത്തിലുണ്ടായിരുന്ന മലയാളികളായ മുഹമ്മദ് മുര്‍ഷിദും ഹഫീസുദ്ദീനും കൊല്ലപ്പെട്ടെന്ന് നേരത്തെ സന്ദേശം ലഭിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 22 മലയാളികളാണ് നാടുവിട്ട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്നത്. യഹ്‍യയും സഹോദരനും മതം മാറിയ ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയത്. ഇവരുടെ ഭാര്യമാരായ ഫാത്തിമ എന്ന നിമിഷയും മറിയ എന്ന മെറിനും ഇവര്‍ക്കൊപ്പം നാടുവിട്ടിരുന്നു. ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഇത് ശരിയല്ലെന്നും ഇവര്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam