പെരുന്നാള്‍ നമസ്‌കാരവേളയില്‍ ദുരിതാശ്വാസനിധി സമാഹരിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയിന്‍

Published : Aug 21, 2018, 06:57 PM ISTUpdated : Sep 10, 2018, 04:30 AM IST
പെരുന്നാള്‍ നമസ്‌കാരവേളയില്‍ ദുരിതാശ്വാസനിധി സമാഹരിക്കാന്‍ ഓണ്‍ലൈന്‍ കാമ്പെയിന്‍

Synopsis

ഒരാൾ പത്ത് രൂപ വച്ച് നൽകിയാൽ തന്നെ അഞ്ചര കോടി രൂപ സമാഹരിക്കാൻ സാധിക്കും. വലിയ തുകയോ വൻ സംഭാവനകളോ ഒന്നും ഈ അവസരത്തിൽ ആവശ്യപ്പെടുന്നില്ല. മറിച്ച് എല്ലാവർക്കും സാധിക്കുന്ന പത്ത് രൂപ മാത്രം മതി. 

തിരുവനന്തപുരം: ത്യാ​ഗത്തിന്റെ ബലിപെരുന്നാളാണ് ബക്രീദ്. ഏറ്റവും പ്രിയപ്പെട്ടതിനെ ബലി കൊടുക്കാൻ ദൈവം ആജ്ഞാപിച്ചപ്പോൾ സ്വന്തം മകനെ ബലി നൽകാൻ തയ്യാറായതിന്റെ ഓർമ്മപ്പെരുന്നാൾ. കേരളത്തിലെ പ്രളയബാധിതർക്ക് വേണ്ടി ഈ പെരുന്നാൾ ആവശ്യപ്പെടുന്നത് വളരെ ചെറിയൊരു  ത്യാ​ഗമാണ്. വെറും പത്ത് രൂപ മാത്രം. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അതിവേ​ഗം പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാംപെയ്ന്റെ ഭാ​ഗമാണ് ഈ പത്തുരൂപ സഹായം.

കേരളത്തിൽ ഏകദേശം അമ്പത്തിയഞ്ച് ലക്ഷം ആളുകളാണ് പ്രതിവർഷം പെരുന്നാൾ നമസ്കാരത്തിന് എത്തുന്നത്. പെരുന്നാൾ നമസ്കാരത്തിന് പോകുമ്പോൾ പത്ത് രൂപ കയ്യിൽ കരുതാനാണ് ഈ ക്യാംപെയ്ൻ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ പ്രളയ ദുരിതത്തിൽ പിന്തുണയേകാനുള്ള തുകയാണത്. ഒരാൾ പത്ത് രൂപ വച്ച് നൽകിയാൽ അഞ്ചര കോടി രൂപ സമാഹരിക്കാൻ സാധിക്കും. വലിയ തുകയോ വൻ സംഭാവനകളോ ഒന്നും ഈ അവസരത്തിൽ ആവശ്യപ്പെടുന്നില്ല. മറിച്ച് എല്ലാവർക്കും സാധിക്കുന്ന പത്ത് രൂപ മാത്രം മതി.

മറ്റ് സംഭാവനകൾ നൽകിയാലും ഈ പത്ത് രൂപ കൊണ്ട് നൽകുന്ന പിന്തുണ വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിലുടനീളം ഈ ക്യാംപെയ്ൻ വ്യാപിക്കുന്നുണ്ട്. ​ഗ്രൂപ്പുകളിൽ നിന്ന് ​ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും ഈ സന്ദേശം അതിവേ​ഗം എത്തിച്ചേരുന്നുണ്ട്. മികച്ച പിന്തുണയാണ് ഓരോരുത്തരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു
പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം; ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി, കേസെടുത്ത് പൊലീസ്