ഒഎന്‍വിയുടെ ദീപ്‌തസ്‌മരണയ്‌ക്ക് നാളെ ഒരു വയസാകുന്നു

Web Desk |  
Published : Feb 12, 2017, 06:09 AM ISTUpdated : Oct 04, 2018, 11:28 PM IST
ഒഎന്‍വിയുടെ ദീപ്‌തസ്‌മരണയ്‌ക്ക് നാളെ ഒരു വയസാകുന്നു

Synopsis

ചങ്ങമ്പുഴക്കും പി കുഞ്ഞിരാമന്‍ നായര്‍ക്കും ശേഷം മലയാണ്മയുടെ അനുഭവങ്ങളെ പാടിപ്പൊലിപ്പിച്ച പ്രിയ കവി. ഭാഷയുടേയും പ്രകൃതിയുടേയും സൗന്ദര്യാനുഭവത്തെ ആത്മാവിന്റെ അഗാധ തലങ്ങളിലേക്ക് ആവാഹിച്ച ആ വരികളെയും കവിയെയും എങ്ങിനെ മലയാളി മറക്കും.

ഭൂമിയിലെ വാഴ്വിന്റെ ധന്യതയും ആസന്ന മൃത്യവിന്റെ ആവലാതികളും വൈയ്യക്തികവും സാമൂഹികവുമായ ഉത്കണ്ഠകളുമെല്ലാം കവിതകളിലൂടേയും സിനിമാനാടക ഗാനങ്ങളിലൂടെയും പകര്‍ന്നെഴുതി

ചവറയില കരിമണല്‍പ്പാതകളില്‍ നിന്നും കവി നടന്നുകയറിയത് വിശ്വമാനവികതയുടെ ദീപ്ത ഗോപുരങ്ങളിലേക്കായിരുന്നു. പൊരുതുന്നവരുടെ ജീവിതപക്ഷത്ത് എന്നും നിലയുറപ്പിച്ച് ഒഎന്‍വിയുടെ ആദ്യ കവിത മുന്നേറ്റം. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം അടക്കം 40 ലേറെ കവിതാ സമാഹാരങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍. വിവിധവും വിപുലവുമായ അക്ഷര സപര്യക്ക് കിട്ടിയത് പുരസ്‌ക്കാരങ്ങളുമേറെ. കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഗാനരചനക്കുള്ള ദേശീയസംസ്ഥാന ബഹുമതികള്‍. പത്മശ്രീ പത്മ വിഭൂഷന്‍ മുതല്‍ ജ്ഞാനപീഠം വരെ.

എഴുത്തിനൊപ്പം മലയാള ഭാഷക്കായി രാഷ്ട്രീയ സാംസ്‌ക്കാരികമേഖലയിലെ കവിയുടെ പ്രതിരോധ സമരങ്ങളും പ്രസക്തമാണ്. 2016 ഫെബ്രുവരി 13നാണ് ആ തൂലിക നിലച്ചത്. പക്ഷെ എന്നും മൂളുന്ന കവിതകളിലൂടെ, പാട്ടിലൂടെ പ്രിയകവിക്ക് മലയാളിമനസ്സുകളില്‍ മരണമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു