
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയിലുള്‍പ്പെടുത്താനും തീരുമാനിച്ചു. കുപ്പിവെള്ളത്തിന്‍റെ വില നിര്‍മ്മാതാക്കള്‍ 12 രൂപയാക്കി കുറച്ചെങ്കിലും 20 രൂപക്കാണ് വില്‍പ്പന നടക്കുന്നത്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
നിര്‍മ്മാതാക്കളുടെയും വ്യാപാരി വ്യവസായികളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തു. പന്ത്രണ്ട് രൂപയെന്നത് 13 ആക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം യോഗത്തില്‍ അംഗീകരിച്ചു. കുപ്പിവെള്ളത്തെ അവശ്യസാധന പട്ടികയിലാക്കിയാൽ സർക്കാര്‍ നിയമം മറികടന്ന് വിതരണക്കാര്‍ക്കുള്‍പ്പെടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam