കോഴിക്കോട്:കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലമലയിലെ ജലസംഭരണിയുടെ ഉടമയെ തിരിച്ചറിഞ്ഞു. മലപ്പുറം മേലേപുത്തൂര്‍ വീട്ടില്‍ ബീരാന്‍ ഹാജിയുടേതാണ് ജലസംഭരണി. അഞ്ചുവര്‍ഷം മുമ്പാണ് കരിഞ്ചോലമലയില്‍ ഇയാള്‍ സ്ഥലം വാങ്ങിയത്. കരിഞ്ചോലമലയുടെ മുകളിലുണ്ടായിരുന്ന പത്ത് ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളാവുന്ന സംഭരണി തകര്‍ന്നതാണ് ഉരുള്‍പൊട്ടലിന്‍റെ ആക്കം കൂട്ടിയതെന്ന പ്രാഥമിക വിലയിരുത്തലിലാണ് ജിയോളജി വകുപ്പ്.