അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ അനുമതി; ന്യായീകരണവുമായി പഞ്ചായത്ത്

Published : Sep 02, 2017, 06:43 PM ISTUpdated : Oct 04, 2018, 11:28 PM IST
അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ അനുമതി; ന്യായീകരണവുമായി പഞ്ചായത്ത്

Synopsis

താമരശ്ശേരി: ചട്ടലംഘനത്തിന്  പി.വി.അന്‍വര്‍ എം.എല്‍.എയുടെ  പാര്‍ക്കിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ച ശേഷവും ലൈസന്‍സ് അനുവദിച്ചത് നിയമാനുസൃതമാണെന്ന വിചിത്രവാദവുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ നല്‍കിയ  മറുപടിയിലാണ് പഞ്ചായത്തിന്റെ  ന്യായീകരണം.

വിവിധ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നത്. കൂടരഞ്ഞി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മനോജ് എബ്രഹാം ആണ് പാര്‍ക്ക് ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനോട് മറുപടി നല്‍കാന്‍ കഴിഞ്ഞമാസം 5 ന് ചേര്‍ന്ന താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. 31 ന് ചേര്‍ന്ന ഭരണസമിതിയോഗം പാര്‍ക്കിന്  നോട്ടീസ് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. 

സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുന്നതല്ലെന്ന് ആരോഗ്യ വിഭാഗവും, പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പക്ഷെ ഇതിന് ശേഷവും വികസന സമിതിയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. രാവിലെ സമര്‍പ്പിച്ച വിശദീകരണകുറിപ്പില്‍ രേഖപെടുത്തിയ തിയ്യതിയാകട്ടെ  കഴിഞ്ഞമാസം 26 ലേത്. 

കൂടരഞ്ഞി പഞ്ചായത്തിലെ ക്ലര്‍ക്ക് നേരിട്ടെത്തിയാണ് വിശദീകരണ കത്ത് വികസന സമിതിക്ക് നല്‍കിയത്.അതിനിടെ പഞ്ചായത്ത് ഉപസമിതി  ഫയര്‍ഫോഴ്‌സിനോട് വ്യക്തത തേടിയത് കാര്യങ്ങളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍  മറുപടി നല്‍കി. ഇതനുസരിച്ച്  256 കുതിരശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കാനും അമ്മിനിറ്റി ബില്‍ഡിംഗിനുമാണ് അനുമതി നല്‍കിയതെന്നാണ്  ഫയര്‍ഫോഴ്‌സിന്റെ വിശദീകരണം. കെട്ടിടത്തിന് എന്‍.ഒ.സി നല്‍കേണ്ടത് പഞ്ചായത്ത് ആണെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ