പാനമ രേഖകള്‍ പുറത്ത് വിട്ട ജോണ്‍ ഡോനിന്റെ പുതിയ വെളിപ്പെടുത്തല്‍

Published : May 07, 2016, 05:26 AM ISTUpdated : Oct 05, 2018, 03:22 AM IST
പാനമ രേഖകള്‍ പുറത്ത് വിട്ട ജോണ്‍ ഡോനിന്റെ പുതിയ വെളിപ്പെടുത്തല്‍

Synopsis

ലണ്ടന്‍: കള്ളപ്പണനിക്ഷേപം സംബന്ധിച്ച പാനമ രേഖകള്‍ പുറത്ത് വിട്ട ജോണ്‍ ഡോ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സാമ്പത്തിക തുല്യത ഉറപ്പാക്കലാണ് തന്റെ  ലക്ഷ്യമെന്നും, എത് അന്വേഷണവുമായും സഹകരിക്കുമെന്നും ജോണ്‍ ഡോ പറയുന്നു. എന്നാല്‍ തങ്ങള്‍ ഹാക്കിംഗിന് ഉരയാവുകയായിരുന്നുവെന്നും കമ്പനി നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മൊസാക്ക് ഫൊന്‍സെക്ക വ്യക്തമാക്ക

പാനമ രേഖകള്‍ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് അതേക്കുറിച്ച് ഇത്തരത്തില്‍ ഒരു പ്രസ്താവന പുറത്ത് വരുന്നത്. താന്‍ ഒരു ചാരനല്ലെന്നും ഒരു സര്‍ക്കാരിനെയും സഹായിക്കാനല്ല താന്‍ പ്രവര്‍ത്തിച്ചതെന്നും ജോണ്‍ ഡോ പറയുന്നു. സാമ്പത്തിക ഉറപ്പാക്കുകയാണ് തന്റെ  ലക്ഷ്യമെന്ന് ജോണ്‍ ഡോ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ നികുതി സമ്പ്രദായത്തിലെ പോരായ്മകളാണ് ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് വഴിവച്ചതെന്നും ഡോ പറയുന്നു.

എന്നാല്‍ തങ്ങള്‍ ഒരു ഹാക്കിംഗിന്റ ഇരയാവുകയായിരുന്നുവെന്നും, തെറ്റായ ഒരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മൊസാക്ക് ഫൊന്‍സെക്ക വ്യക്തമാക്കി. നിയമപരമായ ഓഡിറ്റിംഗ് മാത്രമാണ് കമ്പനി നടത്തിയതെന്നും മൊസാക്ക് ഫൊന്‍സെക്ക പറയുന്നു.   ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പാനമയിലെ നിയമ സ്ഥാപനമായ  മോസാക്ക് ഫോന്‍സെകയില്‍ നിന്നും ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.

ലോക നേതാക്കളടക്കം നിരവധി രാഷ്‌ട്രീയക്കാരും, ഇന്ത്യന്‍ പ്രമുഖരും വിദേശങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങുകയും നികുതി വെട്ടിച്ച പണം അതിലേക്ക് വന്‍ തോതില്‍ നിക്ഷേപിച്ചുവെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമടക്കമുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ ഇവര്‍ വന്‍തോതില്‍ കള്ളപ്പണം ഉണ്ടെന്നും പാനമ രേഖകളിലൂടെ പുറത്ത് വന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്
അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം