പാറ്റൂരിലെ വിവാദ ഫ്ലാറ്റ് കൈയേറ്റ ഭൂമിയില്‍ തന്നെയെന്ന് സര്‍ക്കാര്‍

Published : Aug 29, 2017, 10:11 PM ISTUpdated : Oct 05, 2018, 04:01 AM IST
പാറ്റൂരിലെ വിവാദ ഫ്ലാറ്റ് കൈയേറ്റ ഭൂമിയില്‍ തന്നെയെന്ന് സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: പാറ്റൂരില്‍ സ്വകാര്യ കമ്പനി ഫ്ലാറ്റ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്ന് സര്‍ക്കാര്‍. ലോകായുക്തയില്‍ ആദ്യമായാണ് വിവാദ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നത്. കെട്ടിനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്നും  സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.

പാറ്റൂരില്‍ വാ‍ട്ടര്‍ അതോററ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ കമ്പനി ഫ്ലാറ്റ് നിര്‍മ്മിച്ചുവെന്നാണ് പരാതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്കമ്പനിയെ സഹായിച്ചുവെന്ന ആക്ഷേപമുള്ളത്. വിജിലന്‍സും ലോകായുക്ത നിയോഗിച്ച ജേക്കബ് തോമസ് അന്വേഷണ സമിതിയും അഭിഭാഷക കമ്മീഷനും കൈയേറ്റം സ്ഥരീകരിച്ചതാണ്. പക്ഷെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വാട്ടര്‍ അതോറ്ററ്റി ഭൂമി ഏറ്റെടുത്തിന്റെ രേഖകളോ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനി കൈയേറിയെന്ന സ്ഥാപിക്കുന്ന റിപ്പോര്‍ട്ടോ ഇതുവരെ സര്‍ക്കാര്‍ ലോകായുക്തയില്‍ നല്‍കിയിരുന്നില്ല.

ഇന്ന് ലോകായുക്തയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആദ്യമായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പാറ്റൂരിലെ പുറമ്പോക്ക് ഭൂമി മാറ്റി നിര്‍ത്തിയാല്‍ 118.5 സെന്റിനാണ് മുന്‍ കൈവശക്കാരുണ്ടായിരുന്നത്. എന്നാല്‍ 135 സെന്റാണ് വിലയാധാരമായി കമ്പനി വാങ്ങിയിരിക്കുന്നത്. അതായത് 16 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ കൈവശമുണ്ടായിരുന്നു.

ഇതില്‍ 12 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കേണ്ടതുണ്ടന്നും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കമ്പനി ലംഘിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ