
ദില്ലി:നേപ്പാളിൽ കുടുങ്ങിയ കൈലാസ് മാനസരോവര്‍ തീര്‍ഥാടകരായ എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ഇന്ത്യൻ എംബസി. ഇന്ന് 160 പേരയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇതോടെ സിമിക്കോട്ടിലും ഹിൽസയിലുമായി കുടങ്ങിയ 1430 പേരെയും രക്ഷപ്പെടുത്തിയെന്ന് എംബസി വ്യക്തമാക്കി. ഇവരെ നേപ്പാള്‍ ഗഞ്ചിലും സുര്‍ഖേത്തിലേയ്ക്കുമാണ് മാറ്റിയത്.
ഹിൽസയിൽ 38 മലയാളികളും കാഠ്മണ്ഡു വഴി തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ 21 നാണ് മുപ്പത്തിയേഴംഗ തീര്‍ത്ഥാടക സംഘം കേരളത്തില്‍ നിന്ന് കൈലാസ മാനസസരോവര്‍ സന്ദര്‍ശനത്തിന് പോയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി 27 ന് മടങ്ങാനിരിക്കേയാണ് കാലാവസ്ഥ പ്രതികൂലമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam