
കാസർകോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപ്രവർത്തകർ കൊല്ലപ്പെട്ടാൽ അത് മാധ്യമങ്ങൾ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങൾ അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചു പുലർത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇടത്പക്ഷത്തിന്‍റെ ഭാഗമായി നിൽക്കുന്ന ആളുകൾ കൊലചെയ്യപ്പെട്ടാൽ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്‍റെ കാവലാളായി നിൽക്കേണ്ട നല്ലൊരു ഭാഗം മാധ്യമങ്ങൾ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു.
ഇടതു പക്ഷ വിരോധവും അന്ധമായ മാർക്സിസ്റ്റ് വിരോധവും മാധ്യമ വാർത്തകളെ ബാധിച്ചിരിക്കുകയാണ്, ഈ പറയുന്നവരുടെ നാക്കിൻ തുമ്പത്തോ പേനത്തുമ്പിലോ അല്ല ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാനം - മാധ്യമങ്ങളെ വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam