
തിരൂര്‍: പന്ത്രണ്ട് വയസ്സുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവാവിനെ പിടികൂടാന്‍ വീട്ടിലെത്തിയ പോലീസിന്‍റെ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. തിരൂര്‍ പൂക്കയിലെ വീട്ടിലെത്തി പോലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായത്.
മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രതി മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പൂക്കയില്‍ പുതിയകത്ത് അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് വീട്ടിലെത്തിയത്. വീടിന്‍റെ അടഞ്ഞുകിടക്കുന്ന വാതില്‍ പോലീസ് ചവിട്ടി പൊളിക്കുന്നതും മുറിയില്‍ കയറി യുവാവിനെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വീട്ടുമുറിയില്‍ എത്തിയ പോലീസിനോട് അബ്ദുള്‍ റഷീദ് സ്വമേധയാ വരാമെന്ന് അറിയിച്ചു. എന്നാല്‍ ഇതു കേള്‍ക്കാതെ യുവാവിനെ മര്‍ദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സമീപവാസികളോട് പോലീസ് തട്ടിക്കറുന്നതും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ പ്രതിയും വീട്ടുകാരും പോലീസ് സംഘത്തെ ആക്രമിച്ചെന്നാണ് എഫ് ഐ ആറില്‍ കേസ്. ഇതുമായി ബന്ധപ്പെട്ട് വനിത ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതായി അറിയിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത യുവാവിവനെതിരെ എഫ് ഐ ആറിലെ കുറ്റകൃത്യങ്ങള്‍ പോലീസിന് തെളിയിക്കാന്‍ കഴിയാത്തതോടെ ഫോട്ടോകളുടെ പരിശോധന വിലയിരുത്തി കോടതി ജാമ്യം അനുവദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam