തലയോലപ്പറമ്പ് ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

Published : Dec 19, 2016, 03:38 PM ISTUpdated : Oct 04, 2018, 04:55 PM IST
തലയോലപ്പറമ്പ് ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

Synopsis

കോട്ടയം: തലയോലപ്പറമ്പ് മാത്യു കൊലപാതക കേസിൽ നിര്‍ണായക വഴിത്തിരിവ്. പ്രതി അനീഷ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അസ്ഥി കഷണങ്ങളും മാത്യുവിന്റെ വാച്ചും അന്വേഷണം സംഘം കണ്ടെടുത്തു. എല്ലുകള്‍ മനുഷ്യന്റേത് തന്നെയെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. കണ്ടെത്തിയ എല്ലുകൾക്ക് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൂന്നു നില കെട്ടിടത്തിന്റെ ഭിത്തിക്കും മതിലിനും ഇടയിൽ കുഴിച്ചപ്പോഴാണ് എട്ടു വര്‍ഷം മുമ്പ് മൂടിവച്ച സത്യവും തെളിവും അന്വേഷണ സംഘത്തിന് മുമ്പിൽ തെളിഞ്ഞു വന്നത്. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പ്രതി അനീഷിന്റെ കുറ്റസമ്മതത്തിന് തെളിവായി മാത്യുവിന്റെ വാച്ച് മണ്ണിനടിയിൽ നിന്ന് കിട്ടി. കൊലപ്പെടുമ്പോള്‍ മാത്യു വാച്ചിട്ടിരുന്നുവെന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നില്ല.

വാച്ച് മാത്യുവിന്റെ മകള്‍ നൈസി തിരിച്ചറഞ്ഞു. ഇവിടെ നിന്ന് കാലിന്റെയും കൈയുടെയും അസ്ഥി കഷണങ്ങളും കിട്ടി. ഇത് മനുഷ്യന്റേത് തന്നെയെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറന്‍സിക് സര്‍ജൻ സ്ഥിരികീരിച്ചു. അസ്ഥിക്കഷ്ണങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അനീഷിന്റെ മൊഴി പ്രകാരം മൂന്നു നില കെട്ടിടത്തിന്റെ തറ കുഴിച്ചാണ് കഴിഞ്ഞ രണ്ടു ദിവസം പൊലീസ് പരിശോധിച്ചത്.എന്നാൽ ഈ പരിശോധനയില്‍ കാര്യമായി തെളിവൊന്നും കിട്ടിയിരുന്നില്ല. ഇതോടെ അനീഷിനെ വിശദമായ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.

അനീഷിനെ കോട്ടയത്ത് എസ്.പി കെ.ജി സൈമണിന്റെ  നേതൃത്വത്തിലും കൊലപാതകവിവരം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ച അനീഷന്റെ സഹ തടവുകാരൻ പ്രേമനെ തിരുവനന്തുപരം ജയിലിൽ സി.ഐ വി.എസ് നവാസും ഒരേ സമയം ചോദ്യം ചെയ്തു. ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇത്. ഇതോടെയാണ് കുഴിച്ചിട്ട സ്ഥലം അന്വേഷണ സംഘം സ്ഥിരീകരിച്ചത്. മൃതദേഹത്തിൽ നിന്ന് നെഞ്ചിന്റെ ഭാഗം മുറിച്ചെടുത്ത് പുഴയോരത്ത് തള്ളിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത അസ്ഥികഷണങ്ങളും വാച്ചും പ്രതിക്കെതിരെ ശക്തമായ തെളിവുകളാകുമെന്നാണ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ