ക്രിമിനൽ കേസിൽ ഉള്‍പ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം

 
Published : Jul 24, 2018, 11:00 PM IST
ക്രിമിനൽ കേസിൽ ഉള്‍പ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം

Synopsis

കോട്ടയത്തെ കെവിൻ വധക്കേസിന് പിന്നാലെയാണ് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാർക്കെതിരായ വകുപ്പുതല നടപടികള്‍ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.

തിരുവനന്തപുരം ക്രിമിനൽ കേസിൽ ഉള്‍പ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഡിജിപിക്കാണ് സമിതി റിപ്പോർട്ട് കൈമാറിയത്.

കോട്ടയത്തെ കെവിൻ വധക്കേസിന് പിന്നാലെയാണ് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാർക്കെതിരായ വകുപ്പുതല നടപടികള്‍ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് എഡിജിപി ഷെയ്‍ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സമിതി 386 പൊലീസുകാർക്കെതിരായ കേസുകളാണ് പരിശോധിച്ചത്. ഇതിൽ ലൈംഗിക ആരോപണം, അടിപിടി, അക്രമി സംഘവുമായുള്ള ബന്ധം എന്നീ കേസുകളിൽപ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ശുപാർശ. 

അതേസമയം കോടതിയിൽ വിചാരണ നടക്കുന്ന കേസുകളിൽ ഉത്തരവ് വരുന്നതിന് മുമ്പ് പിരിച്ചുവിട്ടാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന നിയമോപദേശവും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ 59 പേർക്കെതിരായ വകുപ്പുതല നടപടികളുടെ പുരോഗതി അടിന്തരമായി പരിശോധിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകി. വകുപ്പുതല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായി കേസിലെ പ്രതികള്‍ ഒത്തുകളിച്ച് അന്തിമ റിപ്പോർ‍ട്ട് നീട്ടികൊണ്ടുപോവുകയാണ് പതിവ്. വകുപ്പുതലത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാലും ഡിജിപിക്ക് അപ്പീൽ നൽകാൻ പൊലീസുകാർക്ക് കഴിയും. ഇത്തരത്തിൽവരുന്ന അപ്പീലുകളും എത്രയും വേഗം തീ‍ർപ്പാക്കാനും പൊലീസ് ആസ്ഥാനത്ത് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ