പോണ്ടിച്ചേരി സര്‍വകലാശാലാ കാമ്പസ് മാഗസിന്‍  നിരോധിച്ച സംഭവം പാര്‍ലമെന്റില്‍

Published : Aug 04, 2016, 09:28 AM ISTUpdated : Oct 04, 2018, 07:16 PM IST
പോണ്ടിച്ചേരി സര്‍വകലാശാലാ കാമ്പസ് മാഗസിന്‍  നിരോധിച്ച സംഭവം പാര്‍ലമെന്റില്‍

Synopsis

ദില്ലി: രാജ്യവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കാണിച്ച് സ്റ്റുഡന്റ്‌സ് യൂണിയന്‍ മാഗസിന്‍ വിലക്കിയ പോണ്ടിച്ചേരി സര്‍വകലാശാല നടപടി പാര്‍ലമെന്റിലും ചര്‍ച്ചയായി. 'വൈഡര്‍ സ്റ്റാന്‍ഡ്' എന്ന മാഗസിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വൈസ്ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. 

പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയുണ്ടെന്ന് രാജ്യസഭയില്‍ സിപിഐ അംഗം ഡി രാജ പറഞ്ഞു. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ക്യാംപസില്‍ അനുവദിയ്ക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി.

രോഹിത് വെമുലയുള്‍പ്പടെ ക്യാംപസുകളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍, കവര്‍ ചിത്രമായി ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച പലസ്തീനിലെ ബബീഹ എന്ന സ്ത്രീ, കാവിവല്‍ക്കരിക്കപ്പെട്ട ക്യാംപസുകള്‍ എന്ന പേരിലുള്ള ലേഖനം. വൈഡര്‍ സ്റ്റാന്‍ഡ് എന്ന പേരിലുള്ള പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥി മാഗസിനില്‍ നിന്ന് ഇത്രയും ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാമെന്നാണ് അധികൃതരുടെ പക്ഷം. മാഗസിനില്‍ കേന്ദ്രസര്‍ക്കാരിനും രാജ്യത്തിനും വിരുദ്ധമായി എന്തൊക്കെ പരാമര്‍ശങ്ങളുണ്ടെന്ന് അറിയിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സലര്‍ അനീസ ബഷീര്‍ ഖാനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാഗസിന്റെ പ്രസിദ്ധീകരണം സര്‍വകലാശാല വിലക്കിയത്.

സര്‍വകലാശാലാ നടപടിയ്‌ക്കെതിരെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധറാലിയിലേയ്ക്ക് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ റാലിയിലേയ്ക്ക് ബൈക്കോടിച്ച് കയറ്റിയതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് അടക്കമുള്ളവരെ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും