
ജഡ്‍ജമാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംവിധാനം ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിലവിൽ ഇംപീച്ച്മെന്‍റ് മാത്രമാണ് ജഡ്ജിമാർക്കെതിരായി നടപടിയെടുക്കാനുള്ള സംവിധാനമെന്നും ഇത് നടപ്പിലാക്കുക പ്രായോഗികമല്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വിരമിച്ചതിന് ശേഷം വിവിധ അന്വേഷണ കമ്മീഷനുകളിൽ നിയമിതരാകാൻ ആഗ്രഹിക്കുന്ന ജഡ്ജിമാർ ഭരണകൂടത്തിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന സാഹചര്യമുണ്ട്. ഇത് ഇല്ലാതാക്കാൻ എല്ലാ തരത്തിലുള്ള ജഡ്ജ് നിയമനങ്ങളും നടത്താനായി സ്വതന്ത്ര സംവിധാനം വേണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam