
ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ശേഷം 12 കോടി രൂപ നടവരവായി ലഭിച്ചു. മകരവിളക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ പത്താം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ ഭക്തരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
മകരവിളക്കിനായി കഴിഞ്ഞ മാസം 30നാണ് ശബരിമല നട തുറന്നത്. നാല് ദിവസത്തെ നടവരവ് മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയാണ്. മണ്ഡലകാലത്തും റെക്കോഡ് വരുമാണ് കിട്ടിയത്. മകരവിളിക്ക് ദര്‍ശനത്തിന് സന്നിധാനത്ത് മാത്രം 25 സ്ഥലങ്ങളിലാണ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നത്. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് വയ്‌ക്കുന്ന പണികള്‍ ഈ മാസം പത്തിന് പൂര്‍ത്തിയാക്കും.
മകരവിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തുമായി 3000 പൊലീസുകാരെ വിന്യസിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് പതിനെട്ടാം പടിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്കും കൂടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam