
പത്തനംതിട്ട: വീട്ടമ്മയായ യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ നാലാം പ്രതിയും ഓർത്തഡോക്സ് സഭാ വൈദികനുമായ ജെയ്സ് കെ ജോർജിനെ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ജെയ്സ് കെ ജോർജ് ജാമ്യാപേക്ഷ നൽകും. വൈദികരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മറ്റന്നാൾ കോടതിയിൽ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയ ജെയ്സിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് വൈദികരുടെ നീക്കം.
കൗണ്‍സിലിംഗ് നല്‍കാനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ജെയ്സ് ജോര്‍ജിനെതിരായ ആരോപണം. പല തവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍ ബില്‍ അടപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതോടെ കേസില്‍ പ്രതികളായ നാലു പേരും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam