വൈദികന്‍റെ പീഡനം; ഏഴ് പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം

Published : Mar 13, 2017, 05:55 PM ISTUpdated : Oct 04, 2018, 11:34 PM IST
വൈദികന്‍റെ പീഡനം; ഏഴ് പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം

Synopsis

കണ്ണൂര്‍: വൈദികൻ പ്രതിയായ കൊട്ടിയൂർ ബലാൽസംഗ കേസിൽ   7 പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം.   ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു, ഡോക്ടർ ടെസ്സി ജോസ്, ഡോക്ടർ ഹൈദർ അലി എന്നിവർ ഒഴികെ കേസിലെ ബാക്കി 7 പ്രതികൾക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്.       

പെൺകുട്ടി പ്രസവിച്ചതിന് ശേഷം റോബിൻ വടക്കുംചേരി,  ഫാദർ തോമസ് തെരകം, സിസ്റ്റർ ബെറ്റി എന്നിവരെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചു.    ഇത് കുഞ്ഞിനെ ഒളിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് നിഗമനം. 

വൈദികന്റെ 2 ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ, 2025വരെ  യാത്രാനുമതിയുള്ള കാനഡ വിസ എന്നിവയും പോലീസ് കണ്ടെടുത്തു.  ഇവ പോലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.    ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായ വൈദികനെ ഇന്ന് കോടതിയിൽ ഹാജരാക്കി.   വൈദികൻ ഒഴികെയുള്ള 9 പ്രതികളും ഒളിവിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി