സര്‍ക്കാര്‍ ഒഴിവുകളില്‍ ആദ്യനിയമനം ഇനി ഭിന്നശേഷിക്കാര്‍ക്ക്

Published : Jul 04, 2017, 07:51 PM ISTUpdated : Oct 05, 2018, 03:55 AM IST
സര്‍ക്കാര്‍ ഒഴിവുകളില്‍ ആദ്യനിയമനം ഇനി ഭിന്നശേഷിക്കാര്‍ക്ക്

Synopsis

തിരുവനന്തപുരം: സര്‍ക്കാര്‍ ഒഴിവുകളില്‍ ഇനി മുതല്‍ ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ നിയമന രീതി മാറ്റാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. അതേസമയം, ഒഴിവുകള്‍ കുറവാണെങ്കില്‍ നിയമനം എങ്ങനെ നടത്തുമെന്നതില്‍ സര്‍ക്കാരിന്റെ നിര്‍ദേശം പി.എസ്.സി തേടിയിട്ടുണ്ട്.  പുതിയ തീരുമാനം നടപ്പിലാവുന്നതോടെ നിലവിലുള്ളതിനെക്കാള്‍ നേരത്തെ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി കിട്ടും. സുപ്രീംകോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരുടെ നിയമന രീതി മാറ്റാന്‍ പി.എസ്.സി തീരുമാനിച്ചത്.

പുതിയ രീതി അനുസരിച്ച് ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്കായിരിക്കും. 1,34,67 എന്ന ക്രമത്തിലാകും ഭിന്നശേഷിക്കാര്‍ക്ക് നിയമനത്തിനുള്ള ഊഴം. നിലവില്‍ ഇത് 33,66,99 എന്ന ക്രമത്തിലായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നിശ്ചിയിരിക്കുന്ന തസ്തികകളിലാണ് ഈ പുതിയ നിയമന രീതി.അതേസമയം ഒഴിവുകള്‍ കുറവുള്ള തസ്തികകളില്‍ ഒന്നാം റാങ്കുകാരനെ മാറ്റി നിര്‍ത്തി ഭിന്ന ശേഷിക്കാരനെ നിയമിക്കാമോ എന്ന പ്രശ്നമുണ്ട്.

ഇതടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം പി.എസ്.സി തേടിയത് .അടുത്ത കമ്മിഷന്‍ യോഗത്തിന് മുമ്പ് നിര്‍ദേശം നല്‍കണം. അതുവരെ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ബാധമായ തസ്തികകളിലെ നിയമന ശുപാര്‍ശ നല്‍കുന്നത് നിര്‍ത്തിവയ്‌ക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു . 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും ഇക്കാര്യത്തില്‍ പി.എസ്.സി തീരുമാനമെടുത്തിട്ടില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ