ചാരനെ വധിക്കാന്‍ പറഞ്ഞത് പുടിന്‍; റഷ്യക്കെതിരെ ആരോപണവുമായി ബ്രിട്ടന്‍

Web Desk |  
Published : Mar 17, 2018, 07:26 AM ISTUpdated : Jun 08, 2018, 05:50 PM IST
ചാരനെ വധിക്കാന്‍ പറഞ്ഞത് പുടിന്‍; റഷ്യക്കെതിരെ ആരോപണവുമായി ബ്രിട്ടന്‍

Synopsis

പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്ന് റഷ്യ പ്രതികരിച്ചു

ലണ്ടന്‍: മുൻ റഷ്യൻ ചാരനേയും മകളേയും വധിക്കാൻ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള വാക്പോര് മുറുകുന്നു. സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും വധിക്കാൻ ഉത്തരവിട്ടത് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. എന്നാൽ ബോറിസ് ജോൺസന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്ന് റഷ്യ പ്രതികരിച്ചു. നയതന്ത്ര പ്രതിനിധികളെ പിരിച്ചുവിട്ട് ഇരുരാജ്യങ്ങളും പോര് തുടരുന്നതിനിടയിലാണ് വീണ്ടും പ്രകോപനപരമായ വാക്കുകളുമായി നേതാക്കൾ രംഗത്തെത്തുന്നത്. ബ്രിട്ടന്റെ നടപടികൾക്കെല്ലാം ഉടൻ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റഷ്യ നൽകുന്ന മറുപടി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ