ഖത്തറില്‍ പ്രവാസികള്‍ക്ക് വൃക്കപരിശോധന നിര്‍ബന്ധമാക്കും

Published : Jan 11, 2017, 06:46 PM ISTUpdated : Oct 04, 2018, 06:43 PM IST
ഖത്തറില്‍ പ്രവാസികള്‍ക്ക് വൃക്കപരിശോധന നിര്‍ബന്ധമാക്കും

Synopsis

ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധനയില്‍ വൃക്കപരിശോധനയും നിര്‍ബന്ധമാക്കും. പരിശോധനയില്‍ വൃക്ക രോഗം കണ്ടെത്തിയാല്‍ അത്തരം വിദേശികള്‍ക്ക് താമസ വിസ അനുവദിക്കില്ല. പൊതു ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താമസ വിസയില്‍ ഖത്തറിലെത്തുന്ന വിദേശികള്‍ക്ക് വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നടത്താറുള്ള വൈദ്യ പരിശോധനയിലാണ് ഇനി മുതല്‍ വൃക്ക സംബന്ധമായ അസുഖങ്ങളും ഉള്‍പ്പെടുത്തുന്നത്.

നിലവില്‍ എയിഡ്സ്, സിഫിലിസ്, ക്ഷയം, ഹെപ്പറ്ററ്റിസ് ബീ.സീ എന്നീ പരിശോധനകളാണ് മെഡിക്കല്‍ കമ്മീഷന്‍ നടത്തി വരാറുള്ളത്. എന്നാല്‍ വൃക്ക സംബന്ധിയായ അസുഖങ്ങള്‍ ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാധാരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ്  പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൃക്കരോഗമുള്ളവര്‍ക്ക് ഖത്തറില്‍ സ്ഥിരതാമസത്തിനു അനുമതി ലഭിക്കില്ലെന്നും അവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുമെന്നും മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഇബ്രാഹിം അല്‍ ഷെയര്‍ അറിയിച്ചു.  

ഖത്തറില്‍ മാത്രം വര്‍ഷം തോറും മുന്നൂറോളം വൃക്ക രോഗികള്‍ പുതുതായി  ഡയാലിസിസിന് വിധേയരാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2013 ല്‍ പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഖത്തര്‍ ജനസംഖ്യയില്‍ 13 ശതമാനം ആളുകള്‍ക്ക് വൃക്ക രോഗമുണ്ടെന്ന് സ്ഥിതീകരണമുണ്ട്.കഴിഞ്ഞ വര്‍ഷം  എട്ടു ലക്ഷത്തോളം പ്രവാസികളെ വിവിധ ടെസ്റ്റുകള്‍ക്കു വിധേയമാക്കിയതായും മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു. വീട്ടു ജോലിക്കാരുടെയും സാധാരണ
തൊഴിലാളികളുടെയും വൈദ്യ പരിശോധനകള്‍  വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, വൃക്ക സംബന്ധിയായ ടെസ്റ്റുകള്‍ ഏറ്റവും അധികം ബാധിക്കുക ബ്ലൂ കോളര്‍ തൊഴിലാളികളെയായിരിക്കുമെന്നും മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിച്ചവര്‍ക്കു ഇത് ബാധകമായിരിക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കഴക്കൂട്ടത്തെ നാല് വയസ്സുകാരന്‍റെ കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്
ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ