
യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ രീതിയില്‍ നടപ്പിലാക്കുന്ന നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കും. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാര സംബന്ധമായ ഇമെയിലുകളും എസ്.എം.എസുകളും വോയിസ് മെസേജുകളും അയക്കുന്നത് പുതിയ നിയമം നിരോധിക്കുന്നു.
രാജ്യാന്തര സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനും കര്‍ശന വ്യവസ്ഥയുണ്ട്. 2011 ലാണ് മന്ത്രിസഭ കരടുനിയമം കൊണ്ടുവരാന്‍ നീക്കമാരംഭിച്ചതെങ്കിലും ഈ വര്‍ഷം ജൂണിലാണ് നിയമത്തിന് അന്തിമ രൂപമായത്. സ്വകാര്യത സംബന്ധിച്ച് വ്യക്തികള്‍ക്കുള്ള അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് പുതിയ നിയമം വിശദീകരിക്കുന്നു.
വ്യക്തികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവരെ സംബന്ധിച്ച ഒരു വിവരവും പരസ്യപ്പെടുത്തരുത്. സ്ഥാപനങ്ങളുടെ പക്കലുള്ള വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ കൈവശപ്പെടുത്തുകയോ എപ്പോഴെങ്കിലും മാറ്റം വരുത്തുകയോ ചെയ്യുന്നതും പുതിയ നിയമം കുറ്റകരമാക്കുന്നു. അതേസമയം,രാജ്യസുരക്ഷ,സാമൂഹിക സുരക്ഷ,ഖത്തറിന്റെ രാജ്യാന്തര താല്‍പര്യ സംരക്ഷണം,കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവക്കായി അധികൃതര്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദമുണ്ട്.
ഇക്കാര്യത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും അധികൃതര്‍ കൈക്കൊള്ളണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2016 ലെ പതിമൂന്നാം നമ്പര്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam