ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; റെയ്ഡില്‍ കുടുങ്ങി 115 സ്ഥാപനങ്ങള്‍

Published : Dec 21, 2018, 10:12 AM IST
ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; റെയ്ഡില്‍ കുടുങ്ങി  115 സ്ഥാപനങ്ങള്‍

Synopsis

മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ ടെകസ്റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളിലായിരുന്നു പരിശോധന.

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാനുളള അവകാശം ഉറപ്പാക്കുന്ന നിമയം നടപ്പാക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി തൊഴില്‍ നൈപുണ്യവകുപ്പ്  നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി 115 സ്ഥാപനങ്ങള്‍. മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തെ ടെകസ്റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ 239 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 115 സ്ഥാപനങ്ങളില്‍ ചട്ടലംഘനമുള്ളതായി കണ്ടെത്തിയത്. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും ഇനിയും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. 

തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.  1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ