അമ്മയുടെ നിഴലില്‍ നിന്ന് അമരത്തേക്ക് രാഹുല്‍ വരുമ്പോള്‍

Published : Dec 16, 2017, 06:59 AM ISTUpdated : Oct 04, 2018, 07:25 PM IST
അമ്മയുടെ നിഴലില്‍ നിന്ന് അമരത്തേക്ക് രാഹുല്‍ വരുമ്പോള്‍

Synopsis

ദില്ലി: 132 വര്‍ഷം ചരിത്രമുള്ള പാര്‍ട്ടിയുടെ തലപ്പത്തേക്കാണ് 47കാരനായ രാഹുല്‍ ഗാന്ധിയെത്തുന്നത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്ന കോണ്‍ഗ്രസിനെ കരകയറ്റുകയെന്ന വലിയ ഉത്തരവാദിത്വമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. പരാജയങ്ങള്‍ക്ക് പിന്നാലെ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന പുതിയകാല കോണ്‍ഗ്രസ് ചരിത്രത്തിലേക്കാണ് രാഹുല്‍ ഗാന്ധി ചുവടുവെക്കുന്നത്.

1970ല്‍ ജനിച്ച രാഹുലിന്റെ പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ ഡൂണ്‍ സ്കൂളിലായിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ശേഷം പഠനം വീട്ടിലേക്ക് മാറ്റി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ഫ്ളോറിഡയിലെ റോളിന്‍സ് കോളേജിലേക്ക്. റൗള്‍ വിഞ്ചി എന്ന പേരിലായിരുന്നു അവിടെ പഠനം. പിന്നീട് ഓക്‌സ്ഫോര്‍ഡില്‍ നിന്ന് എം.ഫില്‍ ബിരുദം കൂടി നേടിയ ശേഷം കുറേകാലം ലണ്ടനില്‍. 2003ല്‍ തിരിച്ച്  ഇന്ത്യയിലേക്ക്.

2004ല്‍  അച്ഛന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രവേശം. കോണ്‍ഗ്രസില്‍ അതിവേഗം രാഹുല്‍ വളര്‍ന്നു. 2007 ല്‍  യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ് യു ഐയുടെയും  ചുമതലയുള്ള  ജനറല്‍ സെക്രട്ടറിയായി. 2013ല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ ശേഷം കോണ്‍ഗ്രസിന്റെ എല്ലാ നിയന്ത്രണവും രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ തന്നെയായിരുന്നു.

ഈ വളര്‍ച്ചക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് രാഹുലിന്റെ അജ്‍ഞാത വാസങ്ങളായിരുന്നു. ലോക്‌സഭ തെര‍ഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുറേനാള്‍ രാഹുല്‍ അപ്രത്യക്ഷനായി. തിരിച്ചുവന്ന രാഹുല്‍ അതിന് ശേഷവും രഹസ്യ വിദേശ യാത്രകള്‍ നടത്തി. രാഷ്‌ട്രീയ സ്ഥിരതയില്ലായ്മ തന്നെയാണ് രാഹുലിനെ പലപ്പോഴും ദുര്‍ബലനാക്കിയത്. ഇപ്പോള്‍  കോണ്‍ഗ്രസിന്റെ സര്‍വ്വാധിപത്യം  രാഹുലിന്റെ കൈകളിലെത്തി. ആക്ഷേപങ്ങളും ആരോപണങ്ങളും തരണം ചെയ്ത് രാഹുലിന് എത്രത്തോളം മുന്നോട്ടുപോകാനാകുമെന്ന് കാത്തിരുന്ന് കാണാം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി