കെപിസിസി പുനഃസംഘടന; എംപിമാരുമായി ഇന്ന് രാഹുലിന്റെ നിര്‍ണ്ണായക കൂടിക്കാഴ്ച

Published : Jul 09, 2016, 01:21 AM ISTUpdated : Oct 05, 2018, 01:39 AM IST
കെപിസിസി പുനഃസംഘടന; എംപിമാരുമായി ഇന്ന് രാഹുലിന്റെ നിര്‍ണ്ണായക കൂടിക്കാഴ്ച

Synopsis

കഴിഞ്ഞ രണ്ട് ദിവസമായി  ദില്ലിയില്‍  രാഹുല്‍ഗാന്ധി  നടത്തിയ  കൂടിക്കാഴ്ചയില്‍  ഗ്രൂപ്പുകള്‍ക്കെതിരെയാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. എന്നാല്‍  ഗ്രൂപ്പ്  വ്യത്യാസമില്ലാതെ സംഘടനാസംവിധാനം അഴിച്ച് പണിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എ ഗ്രൂപ്പ് നേതാക്കള്‍ ഈ ആവശ്യം പാര്‍ട്ടി അധ്യക്ഷ സോണിയക്ക് മുന്നിലും വച്ചു. സുധീരനെതിരെ വിട്ട്വീഴ്ചയില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഇതിനെ ചെറുക്കാന്‍ വി.എം സുധീരനെ പിന്തുണക്കുന്നവരും  ഒരുമിക്കുന്നുണ്ട്. ഇനി എംപിമാരുമായാണ് രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച. 

മൂന്ന് വര്‍ഷത്തിന് ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍  സംഘടന  എത്രയും  വേഗം  ശക്തിപ്പെടണമെന്നാണ് എംപിമാരുടെ ആവശ്യം. അതിന് എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ കഴിയുന്ന നേതൃത്വം കേരളത്തില്‍ വേണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം എംപിമാര്‍ക്കും. മാത്രമല്ല ഘടകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം വഷളാകുന്നത് യുഡിഎഫിന് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെ സംഘടന മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത് തങ്ങള്‍ക്കാണെന്നും എംപിമാര്‍ വിശദീകരിക്കുന്നു. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍  ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ അടിമുടി മാറ്റണമെന്ന നിര്‍ദ്ദേശമാകും എം.പിമാര്‍ മുന്നോട്ട് വയ്‌ക്കുക. സംഘടനാ സംവിധാനത്തില്‍ മാറ്റം വേണമെന്ന്  എം.പിമാര്‍കുടി നിര്‍ദ്ദേശിച്ചാല്‍ ഇക്കാര്യത്തില്‍ ഉപാധ്യക്ഷന് ഉടന്‍ തീരുമാനമെടുക്കേണ്ടി വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു