രാജീവ് വധം: സി.പി ഉദയഭാനു സബ്ജയിലില്‍

Published : Nov 02, 2017, 06:13 PM ISTUpdated : Oct 04, 2018, 05:34 PM IST
രാജീവ് വധം: സി.പി ഉദയഭാനു സബ്ജയിലില്‍

Synopsis

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസ് പ്രതി സി.പി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. . ഗൂഢാലോചനയില്‍ ഉദയഭാനു പങ്കെടുത്തതിന് തെളിവുണ്ടെന്ന് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍റ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റും. വെളളിയാഴ്ച കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ നല്‍കും. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദയഭാനുവിനെ റിമാന്‍റ് ചെയ്തത്.

അതേസമയം രാജീവിന്‍റെ കൊലപാതകം ആദ്യ മൂന്നു പ്രതികൾക്ക് പറ്റിയ കൈയബദ്ധമാണെന്ന് സി.പി ഉദയഭാനു പൊലീസിന് മൊഴി നല്‍കി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയായ ജോണി തന്‍റെ കക്ഷിയാണെന്നും ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്‍തത്. കൊലപാതക കേസില്‍ ഉദയഭാനുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ വാദം കോടതി തള്ളിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്