രാജേഷ് വധം; ആയുധങ്ങള്‍ കണ്ടെത്തി

Web Desk |  
Published : Apr 11, 2018, 11:00 PM ISTUpdated : Jun 08, 2018, 05:42 PM IST
രാജേഷ് വധം; ആയുധങ്ങള്‍ കണ്ടെത്തി

Synopsis

റേഡിയോ ജോക്കി രാജേഷിന്‍റെ കൊല ആയുധങ്ങള്‍ കണ്ടെത്തി

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കൊലപാതകത്തിന് തലേന്ന് ക്വട്ടേഷൻ സംഘത്തിലെ അലിഭായി രാജേഷിനെ മടവൂരുള്ള സ്റ്റുഡിയോയിലെത്തി കണ്ടുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുഖ്യപ്രതി സത്താറിനെ ഖത്തറിൽ  നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

കൊലപാകത്തിന് ശേഷം കരുനാഗപ്പള്ളി കണ്ണേറ്റി പാലത്തിൽ നിന്ന് പ്രതികള്‍ ആയുധം താഴെ എറിഞ്ഞ ശേഷമാണ് ബഗ്ലൂരിലേക്ക് രക്ഷപ്പെട്ടത്. അലിഭായി എന്ന സാലിഹാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. മുങ്ങൽ വിദ്ഗരുടെ സഹായത്തോടെ ഇന്നു രാവിലെയാണ് രണ്ട് ആയുധങ്ങള്‍ കണ്ടെത്തിയത്. ഖത്തറിലുള്ള സത്താറിൻറെ മുൻ ഭാര്യയും റേഡിയോ ജോക്കി രാജേഷും തമ്മിലുളള അടുപ്പമാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത്. ഒന്നാം പ്രതി സത്താറാണ് ക്വട്ടേഷൻ നൽകിയത്. രണ്ടാം പ്രതി അലിഭായാണ് മറ്റ് കൂട്ടാളികളെ കണ്ടെത്തിയതും ക്വട്ടേഷൻ നടപ്പാക്കിയതും. എല്ലാ ആസൂത്രണവും വിദേശത്തുനിന്നായിരുന്നു.

പൊലീസ് നടത്തിയ സമ്മ‍ർദ്ദമാണ് അലിഭായ് വിദേശത്തുനിന്നെത്തിയ കീഴടങ്ങാൻ കാരണമെന്ന് എസ്‍പി പറഞ്ഞു. മൂന്നാം പ്രതി അപ്പുണ്ണിക്കുവേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദേശത്തുള്ള സത്താറിൻറെ മുൻ ഭാര്യയെ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്‍പി പറഞ്ഞു. സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചതായി ഡിജിപി പറഞ്ഞു. കൊലയാളി സംഘത്തിലുണ്ടായിരുന്ന തൻസീറാണ് മൂന്നാം പ്രതി ഗൂഡോലചനയിൽ പങ്കെടുത്ത യാസിർ, സ്വാതി സന്തോഷ്, സനു എന്നിവരാണ് മറ്റു പ്രതികള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്
അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം