
ചെന്നൈ: തന്‍റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ തള്ളിക്കളഞ്ഞ രംഗത്ത് വന്ന തമിഴ് സൂപ്പര്‍താരം രജനികാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുന്നതിനായി ദില്ലിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. വരുന്ന ആഴ്ച്ച തന്നെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനായി ബിജെപി നേതൃത്വം രജനിയെ ക്ഷണിച്ചതായി താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് നിരസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നരേന്ദ്ര മോഡിയുമായി നടത്തിയിരുന്നു. ഇതിന്‍റെ ബാക്കിയാകും രജനികാന്തുമായി കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. ജയലളിതയ്ക്ക് പകരക്കാരനായി വന്ന പനീര്‍ശെല്‍വത്തെ വച്ച് നോക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി പഴനിസ്വാമിയുമായി നല ബന്ധമല്ല പാര്‍ട്ടിക്കുള്ളത്.
കഴിഞ്ഞ ദിവസം എഐഎഡിഎംകെ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് കരുതുന്നത്. രണ്ടാഴ്ച്ച മുന്‍പ് ബിജെപി ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ എത്തിയ സംഘം തമിഴ്‌നാടിന് 1,083 കോടിയുടെ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam